ഓക്സിജനും വാക്സിനും
ഇന്ത്യയിൽ കോവിഡ് മഹാമാരി ഇതിനകം രണ്ട് ലക്ഷത്തിലധികം പേരുടെ ജീവൻ എടുത്തു. പതിനഞ്ച് മില്യണിലധികം പേർ രോഗബാധിതരായി. കേരളത്തിലാകട്ടെ മരണ സംഘ്യ അയ്യായിരം കവിഞ്ഞു. രോഗബാധിതരുടെ എണ്ണവും നാൾക്കുനാൾ വർദ്ധിച്ച് വരുന്നു. കോവിഡിന്റെ വരവിൽ പകച്ചുപോയലോകം, പിന്നീട് വിസ്മയാവഹമായ പ്രതിരോധമാണ് തീർത്തത്. മഹാമാരികളെ മറികടന്ന ചരിത്രമാണലോ മനുഷ്യരാശിക്കുള്ളത്. പ്രതിരോധ വാക്സിൻ വികസിപ്പിച്ചെടുത്ത് വിതരണത്തിന് എത്തിച്ചത് അഭിനന്ദനാർഹവും ആശ്വാസകരവുമായ ചുവടുവെയ്പ്പായി. ബലിഷ്ഠമായ നമ്മുടെ ആരോഗ്യ സംവിധാനവും സമർപ്പിത സേവകരായ ജീവനക്കാരും ആസൂത്രണമികവുമാണ് രോഗവ്യാപനത്തെ നല്ല നിലയിൽ പ്രതിരോധിച്ചതും രോഗ ബാധിതരെ സുഖപ്പെടുത്തിയതും. അപ്പോഴും രോഗ വ്യാപ നഭീഷണി അന്തരീക്ഷത്തിൽ നിറഞ്ഞുതന്നെ നിന്നിരുന്നു. 'ജനിതകമാറ്റം സംഭവിച്ച കോവിഡ് 19 വൈറസ് സുനാമി' ആഞ്ഞ് വീശുമെന്ന് ആരോഗ്യ വകുപ്പ് വിദഗ്ദ്ധർ ആവർത്തിച്ച് മുന്നറിയിപ്പ് നകിക്കൊണ്ടേയിരുന്നു. കോവിഡിന്റെ തീവ്രമായ രണ്ടാം വരവിനെ പ്രതിരോധിക്കാൻ സാധ്യമായ സന്നാഹങ്ങളെല്ലാം നമ്മുടെ കേന്ദ്ര ഭരണാധികാരികൾ ഒരുക്കിയിരുന്നോ? ഇല്ല എന്നുവേണം അനുമാനിക്കാൻ. രോഗവ്യാപനം കനത്തപ്പോൾ രാജ...